സുഹൈൽ പറമ്പൻ
പരവൂരിൽ വെടിക്കട്ടപകടത്തിൽ ചിന്നി ചിതറിയ മനുഷ്യ ദേഹങ്ങളിലേക്ക് സൂം ചെയ്ത അതെ ക്യാമക്കണ്ണുകൾ(മനുഷ്യന്റെയും) ഒരാഴ്ച്ചക്കിപ്പുറം തൃശ്ശൂരിന്റെ ആകാശത്തെ വെടിക്കെട്ട് കാഴ്ചകളിലേക്ക് കണ്ണും നട്ടിരിക്കുന്നത് കാണുമ്പോൾ ഉള്ളിന്റെയുള്ളിലെവിടെയോ ഒരാന്തലുണ്ടാകുന്നു..
അല്ലയോ ആദം സന്തതികളെ നാം നിങ്ങളെ ബഹുമാനിച്ചിരിക്കുന്നുവെന്ന വിശുദ്ധ ഖുർആനിന്റെ പ്രഖ്യാപനം ഓർത്ത് പോകുന്നു ...
സൃഷ്‌ടിച്ച നാഥന്റെ പോലും ബഹുമാനത്തിനു പാത്രമാകുമാറ് ഉന്നതമാണ് മനുഷ്യന്റെ അവസ്ഥ എന്ന കാഴ്ചപ്പാടിൽ തന്നെയാണ് കാലമിത്രയും കവിതയും കഥയും ഗദ്യവും പദ്യവും ,വേദങ്ങളും ഉപനിഷത്തുകളും ,സാഹിത്യവും കലയും ,തത്വവും തത്വ ശാസ്ത്രവും എല്ലാം ഊന്നി നിന്നത്,അങ്ങന തന്നെയാണ് ഹൃദയം കൊണ്ട് സംസാരിച്ചവരെല്ലം ഇന്നേ വരെ പറഞ്ഞു തന്നിട്ടുള്ളതും ...
പരവൂരിൽ വെടിക്കട്ടപകടത്തിൽ ചിന്നി ചിതറിയ മനുഷ്യ ദേഹങ്ങളിലേക്ക് സൂം ചെയ്ത അതെ ക്യാമക്കണ്ണുകൾ(മനുഷ്യന്റെയും) ഒരാഴ്ച്ചക്കിപ്പുറം തൃശ്ശൂരിന്റെ ആകാശത്തെ വെടിക്കെട്ട് കാഴ്ചകളിലേക്ക് കണ്ണും നട്ടിരിക്കുന്നത് കാണുമ്പോൾ ഉള്ളിന്റെയുള്ളിലെവിടെയോ ഒരാന്തലുണ്ടാകുന്നു..
അല്ലയോ ആദം സന്തതികളെ നാം നിങ്ങളെ ബഹുമാനിച്ചിരിക്കുന്നുവെന്ന വിശുദ്ധ ഖുർആനിന്റെ പ്രഖ്യാപനം ഓർത്ത് പോകുന്നു ...
സൃഷ്‌ടിച്ച നാഥന്റെ പോലും ബഹുമാനത്തിനു പാത്രമാകുമാറ് ഉന്നതമാണ് മനുഷ്യന്റെ അവസ്ഥ എന്ന കാഴ്ചപ്പാടിൽ തന്നെയാണ് കാലമിത്രയും കവിതയും കഥയും ഗദ്യവും പദ്യവും ,വേദങ്ങളും ഉപനിഷത്തുകളും ,സാഹിത്യവും കലയും ,തത്വവും തത്വ ശാസ്ത്രവും എല്ലാം ഊന്നി നിന്നത്,അങ്ങന തന്നെയാണ് ഹൃദയം കൊണ്ട് സംസാരിച്ചവരെല്ലം ഇന്നേ വരെ പറഞ്ഞു തന്നിട്ടുള്ളതും ...
ഒരു പക്ഷെ പലതും വെട്ടി പിടിക്കാൻ നീട്ടിപിടിച്ച കൈകളുമായുള്ള മനുഷ്യന്റെയീ പ്രായാണത്തിനടയിൽ അവന്റെ കൈകളില നിന്നൂർന്ന് വീണ സുകൃതങ്ങളിൽ അവസാനത്തെതായിരിക്കാം മനുഷ്യത്വം എന്ന് പിന്നെയും പിന്നെയും ഓർമിപ്പിക്കുന്നു ഒരു ദുരന്തത്തിന്റെ ചൂടാറും മുന്നെ , നൂറു കണക്കിന് മൃദദേഹങ്ങൾ കണ്ടു നില തെറ്റിയ കുഞ്ഞുങ്ങളുടെ,അമ്മമാരുടെ ,..
കർണകഠോര ശബ്ദം സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് ഇനിയും മുക്തമായിട്ടില്ലാത്ത ആയിരക്കണക്കിന് മനുഷ്യ ജന്മങ്ങളുടെ നെടുവീർപ്പുകൾ കെട്ടടങ്ങും മുമ്പ് ,...
തിരി കൊളുത്താൻ ,ആരവം മുഴക്കാൻ ,കണ്ടു രസിക്കാൻ കാണിക്കുന്ന മനുഷ്യന്റെയാ ചങ്കൂറ്റം ....
എല്ലാറ്റിനോടുമുള്ള മനുഷ്യന്റെ മനോഭാവത്തിൽ വന്ന മാറ്റം അത്ഭുതകരമാണ് ..
കടലിനോട് കരയോട് , മണ്ണിനോട് വിണ്ണിനോട്, പൂക്കളോട് പുഴകളോടു പുഴുക്കളോടു , എല്ലാറ്റിനോടും മര്യാദ വിട്ട് പെരുമാറിയ മാനവൻ ഇപ്പോളിതാ സ്വ സമൂഹ ത്തോടും സമൂഹങ്ങളോടുമുള്ള അവന്റെ എല്ലാ ഔപചാരിതകളും ഉപചാരങ്ങളും കൈവിട്ടു അവനവനിലേക്ക് ചുരുങ്ങുന്നു. ...
ആത്മാനുരാഗത്തിന്റെ വല്ലാത്ത കാലം....
ഒടുവിലവൻ സ്വന്തത്തോടു തന്നെ യുദ്ധം പ്രഖ്യാപിക്കുന്ന കാലം വിദൂരമല്ല. .
നെഞ്ചിൻകൂട്ടിലെ അവസാനത്തെ താപവും നഷ്ടപെടുന്ന ദിനം. .
മനുഷ്യനുമായി ബന്ധപെട്ട സകല കാര്യങ്ങൾക്കും ഒരു ഹൃദയത്തിന്റെ വശവും ബുദ്ധിയുടെ വശവുമുണ്ട് ...
മാനവികതയുടെ,മനുഷ്യത്വത്തിന്റെ,മാനവരാശിയുടെ തന്നെ നിലനില്‍പ്പ് ഹൃദയത്തിന്റെ വശവുമായി ചേര്‍ന്ന് നിൽക്കുന്നു....
കടലിനോട് കരയോട് , മണ്ണിനോട് വിണ്ണിനോട്, പൂക്കളോട് പുഴകളോടു പുഴുക്കളോടു , എല്ലാറ്റിനോടും മര്യാദ വിട്ട് പെരുമാറിയ മാനവൻ ഇപ്പോളിതാ സ്വ സമൂഹ ത്തോടും സമൂഹങ്ങളോടുമുള്ള അവന്റെ എല്ലാ ഔപചാരിതകളും ഉപചാരങ്ങളും കൈവിട്ടു അവനവനിലേക്ക് ചുരുങ്ങുന്നു. ...
ആത്മാനുരാഗത്തിന്റെ വല്ലാത്ത കാലം....
ഒടുവിലവൻ സ്വന്തത്തോടു തന്നെ യുദ്ധം പ്രഖ്യാപിക്കുന്ന കാലം വിദൂരമല്ല. .
നെഞ്ചിൻകൂട്ടിലെ അവസാനത്തെ താപവും നഷ്ടപെടുന്ന ദിനം. .
മനുഷ്യനുമായി ബന്ധപെട്ട സകല കാര്യങ്ങൾക്കും ഒരു ഹൃദയത്തിന്റെ വശവും ബുദ്ധിയുടെ വശവുമുണ്ട് ...
മാനവികതയുടെ,മനുഷ്യത്വത്തിന്റെ,മാനവരാശിയുടെ തന്നെ നിലനില്‍പ്പ് ഹൃദയത്തിന്റെ വശവുമായി ചേര്‍ന്ന് നിൽക്കുന്നു....
അബ്ദു സമദ് സമദാനിയുടെ
പ്രഭാഷണങ്ങളിൽ പലപ്പോഴുംഅദ്ദേഹം പറയാറുണ്ട്
ബുദ്ധിയുടെ ഗണിതത്തിലല്ല
ഹൃദയത്തിന്റെ കവിതയിലാണ് ലോകത്തിനറെ നില നിൽപെന്ന്. ..
പ്രഭാഷണങ്ങളിൽ പലപ്പോഴുംഅദ്ദേഹം പറയാറുണ്ട്
ബുദ്ധിയുടെ ഗണിതത്തിലല്ല
ഹൃദയത്തിന്റെ കവിതയിലാണ് ലോകത്തിനറെ നില നിൽപെന്ന്. ..
കലാലയങ്ങൾ പോലും ഹൃദയത്തെ പടിക്കു പുറത്ത് നിർത്തുന്ന ,നീ നിന്റെ ഹൃദയത്തെ പുറത്ത് വെച്ച് തലച്ചോറുമായി മാത്രം കലാലയ കവാടം കടക്കുക എന്നു പറയുന്ന ..
രാഷ്ട്രീയത്തെ, രാഷ്ട്രീയ ബോധത്തെ കലയെ സാഹിത്യത്തെ, എല്ലാ സർഗാത്മക വിചാരങ്ങളെയും പ്രഫഷണലിസത്തിന്റെ പേര് പറഞ്ഞു പടിക്ക് പുറത്തു നിർത്തുന്ന ഈ കാലത്ത് കൂടുതൽ പ്രതീക്ഷിക്കുന്നത് തെറ്റ്. ...
പൂരം പൂത്തുലയട്ടെ....
0 comments:
Post a Comment