. . .

March 10, 2015

പോയ വർഷത്തെ പോളിയൻ ഓർമ്മകൾ ….


 (പുതുവർഷ രാത്രി ഡയറിയിൽ  കുറിച്ചിട്ടത് )
ചുമരിൽ തൂങ്ങിയാടുന്ന ചന്ദ്രിക കലണ്ടറിന്റെ കാലാവധി  തീരാൻ നിമിഷങ്ങൾ മാത്രമവശേഷിക്കെ  ഒരു ജന്മത്തിനു കൂടിയുള്ള  തയ്യാറെടുപ്പിലാണ് കാലത്തിന്റെ ഗർഭപാത്രം..,


നാടും നഗരവും പിറക്കാൻ പോകുന്ന 2015 വരവേല്ക്കാൻ ഒരുങ്ങി നിൽക്കുമ്പോൾ ..ഇവിടെ കൈപറ്റ പുഴയുടെ ആകാശത്ത്  എല്ലാത്തിനും സാക്ഷിയായി നിൽക്കുന്ന  അമ്പിളിയോട് കഥയും പറഞ്ഞ്  ഈ മണ പ്പു ത്തിങ്ങനെയിരിക്കുമ്പോൾ  ..തൊട്ടപ്പുറത്തെ  പള്ളിക്കാട്ടിൽ പടർന്നു പന്തലിച്ച് നില്ക്കുന്ന മൈലാഞ്ചി ചെടിയെയും  തഴുകിയെത്തിയ ഇളം കാറ്റ് കൊണ്ടു വന്ന മൈലാഞ്ചിപ്പൂമണം അന്ത്യശ്വാസം വലിക്കാൻ പോകുന്ന 2014 നെ ഒർമ്മപ്പെടുത്തി ..സത്യമാണ്  2014 മരിക്കാൻ പോകുന്നു .. ലോകമൊരു  ജനനത്തിനും മരണത്തിനു മിടയിലെ നിമിഷങ്ങളിൽ വീർപ്പുമുട്ടി നിൽക്കുമ്പോൾ ഇതെല്ലാമെത്ര കണ്ടെതാണെന്ന ഭാവത്തോടെ ശാന്തമാഴൊയുകുന്ന കൈപറ്റപ്പുഴയുടെ ഓളങ്ങളിലൂടെ  2014ന്റെ  ഓർമ്മകൾ സമൃതി പഥത്തി ലേക്ക് ഒഴുകിയെത്തി .. കാലം പേറ്റുനോവനുഭവിച്ചുകൊണ്ടിരിക്കുന്നയീ  നേരം ആ ഓളങ്ങൾ എനിക്ക്  സമ്മാനിച്ചത്   ഇമ്പമുള്ള നൊമ്പരം ..ഹാാ  എന്തൊരിമ്പമാണ്  ഓർമകളുടെ കടലിരമ്പലിന് ..
...........


ഫോർട്ട്‌ കൊച്ചിയിൽ ഗോപനൊപ്പം
ഇത് കാലത്തിന് യാത്രയയപ്പും വരവേൽപ്പും ഒരുമിച്ചു നല്കേണ്ട സമയം ,ഓർമ്മപ്പുസ്തകത്തിലെ അവസാനത്തെ അധ്യായമായി ഈ നിമിഷം മാറിയ 2014നു  സന്തോഷത്തോടെ യാത്രാമൊഴി ചൊല്ലാം നമുക്ക്, എന്നെന്നും ഓർമയിൽ സൂക്ഷിക്കാൻ ഒത്തിരി അനുഭവങ്ങൾ സമ്മാനിച്ച വർഷമാണിത് ,സൌഹൃദാനുഭവങ്ങളുടെ  വസന്തമായി ആദ്യം കടന്നു വന്ന ആ ചൂടു കാലത്തെ കുളിരൻ ദിനങ്ങൾ ,ഇൻഡസ്ട്രിയൽ ട്രെയിനിങ്ങിനായി എറണാകുളം KAMCO യിലെ  ഞങ്ങൾ ഏഴു പേരുടെ  (അഹമ്മദ് സുഹൈൽ ,മിമോദ് ,റാഷിദ്‌ ,ഗോപലാൽ ,നിഷാദ് ,സനൂബ് ഷാ ,റോബിൻ .ബി .ജോണ്‍ )   ആ രണ്ടാഴ്ചക്കാലം ,സൌത്ത് കളമശ്ശേരി ബ്രിഡ്ജിന്റെ ഓരത്തെ ആ ഒറ്റ മുറിയിലെ ദിനര്രാത്രങ്ങൾ എങ്ങനെ മറക്കാനാകും ,പാലത്തിനു ചുവട്ടിലെ തട്ടുകടയിലെ ദോശയും ചമ്മന്തിയും ,ലുലു മാളിലെ കറക്കവും ,മറൈൻ ഡ്രൈവിലെ വായ്നോട്ടവും പിന്നെ ആ പുതുമഴയും കൊണ്ട് ഫോർട്ട്‌ കൊച്ചിയുടെ ഇട വഴികളിലൂടെ കൈ കോർത്ത്‌ പിടിച്ച് നടന്നത് , അവർണനീയമാ  അനുഭവം!!! ,ബോട്ടിൽ വെച്ചും പിന്നെ പള്ളിയിൽ വച്ചും  പരിചയപ്പെട്ട ആ രണ്ടു ഫോർട്ട്‌ നിവാസികളും ഒരുപോലെ  പറഞ്ഞതും  അതുതന്നെ,പുതുമഴ തന്ന കുളിരും
ഫോർട്ട്‌ കൊച്ചിയിൽ
,പുതുമണ്ണിന്റെ മാദഗ ഗന്ധവും  ,നെറ്റിയിൽ  നിന്ന് ഊർന്നിറങ്ങുന്ന വെള്ളത്തുള്ളികൾ പോൽ നിർമലം ആ അനുഭവം ,അസ്തമയ സൂര്യ ശോഭയാൽ സിന്ദൂരമിട്ട ഫോർട്ട്‌ കൊച്ചിയെന്ന ആ സുന്ദരിയെ ആപാദചൂഢം  അനുഭവിക്കാൻ പ്രതൃതി  പോലും മറയൊരുക്കിത്തന്ന ആ വൈകുന്നേരം ,ഇവിടെ ഈ പുഴയോരത്ത് ഇങ്ങനെയിരിക്കുമ്പോൾ മൂക്കിലേക്ക് അടിച്ചു കയറുന്നു ആ മണ്ണിന്റെ  മണം,മേനി കുളിര് കൊള്ളിക്കുന്നു ആ പുതുമഴത്തുള്ളികൾ ,അങ്ങനെ ഒരുപാട്  ഓർമ്മകൾ സാമ്മനിച്ച് ആ നല്ല നാളുകൾ ,എല്ലാത്തിനും പുറമേ എറണാകുളത്ത്  അത് പള്ളി പെരുന്നാളുകളുടെ  കാലവും ,രാവുകൾ ആഘോഷസാന്ദ്രമാവാൻ വേറെയെന്തു  വേണം അതിൽ കൂടുത്തൽ  ?.
            

നല്ല അനുഭവങ്ങളോടെ  തുടങ്ങിയ 2014,അതിന്റെ അവസാന നാളുകളിലും  ഒരുമിച്ചു കൂടലിന്റെ സൌന്ദര്യം ആവോളം ആസ്വദിക്കാൻ , അനുഭവിക്കാൻ അവസരം തന്നു ഇത്തവണ വേദി പ്രോജക്റ്റ് വർക്ക് ,ഹൈഡ്രോളിക്സ് ലാബിന്റെ കിഴക്കേ മൂലയിൽ ഒരു  കംപ്രസ്സറിന് മേലെ പണിതതും പോരാഞ്ഞ്‌  അല്ലറ ചില്ലറ പാർട്സുകൾ വാങ്ങാൻ കോയമ്പത്തൂരിലേക്ക്  വണ്ടി കയറി ,ചെലെവ് ചുരുക്കലിന്റെ ഭാഗമായി ഇത്തവണ ഞങ്ങൾ നാലു പേർ .,ഞങ്ങൾക്കാണെങ്കിൽ  കോയമ്പത്തൂർ സിറ്റിയുടെ അനാട്ടമി പച്ചവെള്ളം പോലെ അറിയാവുന്നതിനാൽ  വെയിൽ കൊണ്ട് അലയേണ്ടി
കുന്നിൻ മുകളിലെ  പുതുവർഷ രാത്രി
വന്നതേയില്ല ,ഞങ്ങൾ നാൽവർ സംഘം ഇരുവർ സംഘങ്ങളായി കൊയമ്പത്തൂരിന്റെ തെക്കോട്ടും വടക്കോട്ടും ജാംബവാന്റെ കാലത്തുള്ള ഒരു സാധനവും  അന്വഷിച്ച് നടന്നു  നേരം മോന്തിയായതോടെ  വീടിലേക്കുള്ള വഴി ഏകദേശം അടഞ്ഞ മട്ടായി , ഏതായാലും എത്തണ  വരെ എത്തട്ടെ ഭൂമി  ഉരുണ്ടാതാണെന്ന  പഴയ ശൈലിയിൽ ഷൊർണൂരിലേക്കു വണ്ടികയറി ,വീണ്ടും നാൽവർ സംഘം ഇരുവർ  സംഘമായി ,രണ്ടു പേർ  ഷൊർണൂരിൽ നിന്ന് ആനവണ്ടി മാർഗം വീടിലേക്കുള്ള വഴി കണ്ടെത്തിയപ്പോൾ എൻറെയും മിമോദിൻറെയും വിധി അന്നവിടം  രാപ്പാർക്കാൻ!,ഷോർണൂർ റയിൽവെ സ്റ്റെഷനിൽ അമ്പിളിച്ചിരിയിൽ പ്രകാശിച്ചു നിൽക്കുന്ന ആകാശത്ത് കണ്ണുചിമ്മിത്തുറക്കുന്ന നക്ഷത്രങ്ങളെണ്ണിയിരിക്കാൻ  വിധിക്കപ്പെട്ട ,മകരമഞ്ഞ് തണുപ്പിച്ച ഞങ്ങളെ പിന്നെയും പിന്നെയും  ക്രൂരമായി തലോടി കൊണ്ടിരുന്ന കാറ്റിനറിയില്ലല്ലോ  ഞങ്ങൾ തച്ചോളി ഒതേനന്റെ പിന്മുരക്കാരണെന്ന് .വേറെ മാർഗമൊന്നുമുണ്ടായിരുന്നില്ല തണുപ്പ് സഹിച്ച്  നേരം വെളുപ്പിക്കുകയല്ലാതെ ,തെക്കോട്ടും വടക്കോട്ടും പോകുന്ന വണ്ടികളിലെ
കുന്നിൻ മുകളിലെ  പുതുവർഷ രാത്രി
യാത്രികർക്കെല്ലാം ശുഭ രാത്രിയും നേർന്നു പ്ലാറ്റ്ഫോമിലൂടെ  ഉലാത്തുന്നതിനിടയിൽ വൃദ്ധ  ദമ്പതികൾക്ക് ഒരു കൈ സഹായം നൽകാൻ സധിച്ചുവെന്നത് 2014 ന്റെയും, ആ രാവിന്റെയും സുകൃതം .അതിനിടയിൽ ഇന്ത്യൻ റയിൽവേ ആചാരമായി അനുഷ്ടിക്കുന്ന റയിൽ ബോഗിയിൽ എൻജിൻ ഘടിപ്പിക്കുന്ന ചടങ്ങിനു കാർമികത്വം വഹിച്ചും ,പ്ലാറ്റ്ഫോമിൽ അലഞ്ഞു നടക്കുന്ന പട്ടികളെ ഇന്ത്യൻ റയിൽവേക്ക് വേണ്ടി മഹാ ദൗത്യം നിർ വഹിക്കുകയാണെന്ന ചാരിതാര്‍ത്ഥ്യത്തോടെ   കല്ലെറിഞ്ഞോടിച്ചും  നേരം വെളുപ്പിച്ച ആ രാവ് തന്ന അനുഭൂതിയും പോയ വർഷത്തെ നല്ല ഓർമ്മകൾ

കുന്നിൻ മുകളിലെ  പുതുവർഷ രാത്രി
ഒടുവിൽ 2014 അവസാനിക്കാൻ നിമിഷങ്ങൾ  മാത്രമവശേഷിക്കെ മേലെയാകാശവും ചുറ്റും കാടും  മാഅദിൻ  പോളിയും പിന്നെ ഞങ്ങളും മാത്രമുള്ള ഈ കുന്നിൻ  മുകളിൽ  വെച്ച് കൈ കോർത്ത്‌ പിടിച്ചു കൂട്ട ത്തോടെ   പ്രിയപ്പെട്ട 2014 നിനക്ക് യാത്രാമൊഴി ചൊല്ലുമ്പോൾ തൊട്ടപ്പുറത്ത് എരിയുന്ന കനലിനു മീതെ കിടന്ന്  മൊരിയുന്ന കോഴി പോലും ആഗ്രഹിച്ചിട്ടുണ്ടാവും ഒരു നിമിഷത്തേക്കെങ്കിലും  ജീവൻ തിരിച്ചു കിട്ടിയിരുന്നെങ്കിലെന്ന് ,ഒന്നുറക്കെ നിനക്ക് യാത്രാമൊഴി ചൊല്ലാൻ സാധിച്ചിരുന്നെങ്കിലെന്ന് !....




 

1 comment: